ക്രമ നമ്പർ | സ്കോളർഷിപ്പിന്റെ പേര് | യോഗ്യത | തുക | റിമാർക്സ് |
1 | ബ്രിട്ടീഷ് ഷെവനിങ് സ്കോളര്‍ഷിപ്പ് |
ബ്രിട്ടീഷ് ഷെവനിങ് സ്കോളര്‍ഷിപ്പ് യൂ കെ യില്‍ ഉപരിപഠനത്തിനുള്ള ബ്രിട്ടീഷ് ഷെവനിങ് സ്കോളര്‍ഷിപ്പ് 2025-2026 പ്രോഗ്രാമ്മുകള്‍ക്ക് അപേക്ഷിക്കാം. യൂ കെ ഗവെണ്മെന്റിന്റെ ഇന്റെര്‍നാഷണല്‍ സ്കോളര്‍ഷിപ്പ് പ്രോഗ്രമ്മാണിത്. യൂ കെ യി ലെ പഠന ചിലവും ട്യൂഷന് ഫീസും പൂര്‍ണമായും ഇതിലൂടെ ലഭിക്കും. ബിരുദ, ബിരുദാനന്ദര പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ IELTS പരീക്ഷ കുറഞ്ഞത് 6.5 ബാന്‍ഡോടെ പൂര്‍ത്തിയാക്കിയിരിക്കണം. അപേക്ഷ ഓണ്‍ലൈന്‍ ആയി www.chevening.org/apply വഴി അയക്കാം. പ്രായ പരിധിയില്ല. യൂ കെ യി ലെ സര്‍വകലാശാലകളില്‍ ഒരു വര്‍ഷത്തെ ബിരുദാനന്ദര പ്രോഗ്രാമ്മുകള്ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷകര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. കോഴ്സ് പൂര്‍ത്തിയാക്കി രണ്ടു വര്‍ഷത്തിനകം മാതൃ രാജ്യത്തു തിരിച്ചെത്തണം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, കൊമേഴ്സ്, ബിസിനെസ്സ് സ്റ്റഡീസ്, ജേര്‍ണലിസം തുടങ്ങി നിരവധി മേഖലകളില്‍ ബ്രിട്ടീഷ് ഷെവനിങ് സ്കോളര്‍ഷിനു അപേക്ഷിക്കാം. അപേക്ഷകര്‍ യൂ കെ യിലെ 3 സര്‍വകലാശാലകളില്‍ അഡ്മിഷന് അപേക്ഷിച്ചിരിക്കണം. അക്കാദമിക് മെറിറ്റ്, ഇന്റര്‍വ്യു, റഫറന്‍സ് ലെറ്റര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. |
|
|
2 |
സ്കോളര്‍ഷിപ്പോടെ ശാസ്ത്രം പഠിച്ചു മുന്നേറാന്‍ NEST (നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ്) |
കേന്ദ്ര സര്‍ക്കാരിന്റെ ആറ്റോമിക് എനേര്‍ജി വകുപ്പിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനങ്ങളായ ഭുവനേശ്വരിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സയന്‍സ് എഡ്യുകേഷന് ആന്‍ഡ് റിസേര്‍ച്ചു (നൈസര്‍ ), മുംബൈ സര്‍വകലാശാലയിലെ ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായ സെന്റര്‍ ഫോര്‍ എക്ഷ്സെലെന്റ് ഇന്‍ ബേസിക് സയന്‍സ് എന്നീ സ്ഥാപനങ്ങളിലാണ് ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയില്‍ ഇന്റെഗ്രറ്റെഡ് എം എസ് സി കോഴ്സിന് പഠനാവസരം ലഭിക്കുന്നത്. പ്രതിവര്‍ഷം 60000 രൂപ സ്കോളര്‍ഷിപ്പ് ലഭിക്കും. പ്രവേശനം എന്‍ട്രന്‍സ് വഴി. പ്ലസ് ടൂ വിന് 60 ശതമാനം മാര്‍ക്ക് ലഭിക്കണം. പട്ടിക വിഭാഗക്കാര്‍, ഭിന്നശേഷി എന്നിവര്‍ക്ക് 55% മാര്‍ക്ക് ഉണ്ടെങ്കില്‍ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ www.nestexam.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 9. 11, 12 ക്ലാസ്സുകളിലെ എന്‍ സി ആര് ടി പുസ്തകം അനുസരിച്ചയിരിക്കും ചോദ്യങ്ങള്‍ വരിക. മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകള്‍ വെബ് സൈറ്റില്‍ ഉണ്ട്. |
60000 രൂപ |
|
3 |
പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. |
പിന്നോക്ക വിഭാഗ വികസന വകുപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായി നൽകുന്ന കെടാവിളക്ക്, ഒഇസി പ്രീമെട്രിക് സ്കോളർഷിപ്പ്, ഒബിസി വിഭാഗത്തിൽ ഉള്ളവർക്കുള്ള പി എം യശസ്വി പ്രീമെട്രിക് സ്കോളർഷിപ്പ്, ഇബിസി ആൻഡ് ഡിഎൻടി എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂളുകളിൽ നിന്ന് ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15. വെബ്സൈറ്റ് www.egrantz.kerala.gov.in, |
|
|
4 |
റോഡ്സ് സ്കോളർഷിപ്പ് |
വിദ്യാർത്ഥി വിസയ്ക്കുള്ള ചെലവ്, ട്യൂഷൻ ഫീ , താമസത്തിനും ഭക്ഷണത്തിനുമുള്ള പണം, ലണ്ടനിലേക്കും തിരിച്ചുമുള്ള വിമാനക്കൂലി, അനുബന്ധ ചെലവുകൾ എന്നിവയെല്ലാം സഹിതം യുകെയിലെ ഓക്സ്ഫഡ് സർവകലാശാലയിൽ 2-3 വര്‍ഷം ഫുൾടൈം പി ജി പഠനത്തിന് ഇന്ത്യയിൽ നിന്ന് 6 പേർക്ക് റോഡ്സ് സ്കോളർഷിപ്പ് (Rhodes Scholarship ) ലഭിക്കും. പ്രോഗ്രാമിന്റെ ദൈർഖ്യം 2 വർഷമെങ്കിലുമുണ്ടായിരിക്കണം.അല്ലാത്തപക്ഷം ആദ്യ വര്‍ഷം മറ്റൊരു പ്രോഗ്രാമിന് ചേർന്ന് പഠിച്ച്, തുടർന്ന് ഒരു വർഷ പ്രോഗ്രാമിന് ചേരാം. പൊതു വിവരങ്ങൾക്ക് www.rhodeshouse.ox.ac.uk/scholarships. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമുള്ള വിവരങ്ങൾക്ക് www.rhodeshouse.ox.ac.uk/scholarships/applications/india.2026 ഒക്ടോബറിലെ പ്രവേശനത്തിനാണ് ഇപ്പോഴത്തെ അപേക്ഷ. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജൂലൈ 23 നു രാത്രി 11.59 വരെ അപേക്ഷ സ്വീകരിക്കും. ആദ്യം സ്കോളർഷിപ്പിന് അപേക്ഷ, പിന്നീട് ഓക്സ്ഫഡ് ഗ്രാജുവേറ്റ് സ്റ്റഡി വെബ്സൈറ്റിലൂടെ പ്രോഗ്രാം പ്രവേശനത്തിന് എന്ന ക്രമത്തിൽ. പ്രായം 2025 ഒക്ടോബര്‍ ഒന്നിന് 18-23 വയസ്സ്. ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ഫസ്റ്റ് യൂ.ജി ഡിഗ്രിക്കു വേണ്ടതെല്ലാം പൂർത്തിയാക്കിയെങ്കിൽ 27 നു താഴെ പ്രായം. കഴിഞ്ഞ 10 വർഷത്തിനിടെ 4 വർഷമെങ്കിലും ഇന്ത്യയിൽ പഠിച്ചിരിക്കണം അഥവാ 10 / 12 പരീക്ഷ ഇന്ത്യയിൽ ജയിച്ചിരിക്കണം. അഥവാ ഇന്ത്യൻ യൂ.ജി ഡിഗ്രി ജയിച്ചിരിക്കുകയോ ഡിഗ്രിയുടെ അവസാന വര്‍ഷം പഠിക്കുകയോ ആയിരിക്കണം. 2026 ജൂലൈയിൽ യൂ.ജി ബിരുദം നേടിയിരിക്കണം. അപേക്ഷയോടൊപ്പം നൽകേണ്ടവ : പേരും മേൽവിലാസവുമടക്കമുള്ള വിവരങ്ങൾ, പ്രവേശനയോഗ്യത തെളിയിക്കുന്ന രേഖകൾ, പാടാൻ ചരിത്രവും ബന്ധപ്പെട്ട സർവകലാശാല രേഖകളും, ഓക്സ്ഫഡിൽ താല്പര്യമുള്ള പ്രോഗ്രാമുകൾ, കരിക്കുലം വിറ്റെ (ഫോർമാറ്റ് അപേക്ഷാ ഫോമിലുണ്ട്), അക്കാഡമിക് സ്റ്റേറ്റ്മെന്റ്, പഴ്സണൽ സ്റ്റെമെന്റ്റ്, നാലോ അഞ്ചോ റഫറിമാരുടെ ശുപാർശ. വിശദാശംങ്ങള്‍ വെബ്സൈറ്റിലുണ്ട് . |
|
|